Thursday, 22 June 2017

ഐതീഹ്യമാലയിൽ ചെട്ടിയാർ സാന്നിധ്യം

കൊട്ടാരത്തിൽ ശങ്കുണ്ണി എഴുതിയ ഐതീഹ്യമാലയിൽ ചെട്ടിയാരുടെ കഥ നമുക്ക് അഭിമാനം നൽകുന്നു. ദക്ഷിണപാണ്ട്യത്തിലെ രാജകൊട്ടാരത്തിൽ സമർത്ഥനും വണിക്കുമായ ഒരു ചെട്ടിയാർ ഉണ്ടായിരുന്നു. അദ്ദേഹത്തിൻറെ ഭാര്യ സുന്ദരിയും പാതിവൃതയുമായിരുന്നു. രാജാവിന് ചെട്ടിയാരുടെ ഭാര്യയോട് പ്രേമം ഉണ്ടായി. ഒരുനാൾ അവളെ കൊട്ടാരത്തിൽ വിളിച്ചു വരുത്തി തനിക്കു വശംവദയാവാൻ കല്പിച്ചു. ചെട്ടിയാരുടെ ഭാര്യ അതിനു സമ്മതിച്ചില്ല മാത്രമല്ല വിവരം ഭർത്താവിനോട് പറയുകയും ചെയ്തു. ഒരുനാൾ ചെട്ടിയാരും ഭാര്യയും അവിടെനിന്നും രക്ഷപ്പെട്ടു. കപ്പലിൽ അവർ കൊച്ചിയിലെത്തി. അവിടെ നിന്നും വഞ്ചിയിൽ കായലിലൂടെ തെക്കുംകൂറിലേക്കു പുറപ്പെട്ടു. കാറ്റും മഴയുംവന്നപ്പോൾ രണ്ടു മുതലയുടെ സഹായത്തിൽ വഞ്ചിക്കാരൻ വഞ്ചി കരയിലെത്തിച്ചു. വഞ്ചിക്കാരനും മുതലകളും വേട്ടക്കൊരുമകൻ അയച്ചവരാണെന്നു മനസിലാക്കിയ ചെട്ടിയാർ അവിടെ ഒരു കാവ് പണിതു വേട്ടക്കൊരുമകനെ പ്രതിഷ്ഠിച്ചു. ആരാധന തുടങ്ങി. രാജാവ്, ടിപ്പുസുൽത്താനെ അഭയം പ്രാപിച്ചു ഒരു മുസ്ലിം സൈന്യത്തെ നേടിയെടുത്തു. അവരുടെ സഹായത്താൽ തെക്കുംകൂർ ആക്രമിച്ചു.ചെട്ടിയാരുടെ ഭാര്യയുടെ പ്രാർത്ഥനകേട്ട് വേട്ടക്കൊരുമകൻ പടയാളിയുടെ വേഷം പൂണ്ടു മുസ്ലിംപടയെ തോൽപ്പിച്ച് ഓടിച്ചു.

(ഈ കഥയിൽ ചെട്ടിയാരുടെ വാണിജ്യമിടുക്ക്, ഭാര്യയുടെ പാതിവ്രത്യം, ഭക്‌തി എന്നിവ എടുത്തു പറയുന്നു. അവലംബം-വിക്കിഗ്രന്ഥശാല 
സമ്പാദനം-ശിവകുമാർ)

No comments:

Post a Comment

മുൻകാല പോസ്റ്റുകൾ